മറ്റേതൊരു ദിവസത്തെയും പോലെ, ഛത്തീസ്ഗഢിലെ ധംതരി ജില്ലയിലെ നിവാസിയായ രവി ദേവാങ്കൻ ജനുവരി 28, 2021 ന് രാവിലെ തന്റെ വീട്ടിൽ നിന്ന് ഡ്യൂട്ടിക്ക് പോയി. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ജീവിതം കീഴ്മേൽ മറിയുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഭയങ്കരമായ ഒരു അപകടത്തിൽ, അദ്ദേഹത്തിന്റെ ബസ് ഒരു ട്രക്കുമായി നേർക്കുനേർ കൂട്ടിയിടിച്ചു. കണ്ടക്ടർ ആയ രവിക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിക്ക് കൊണ്ട് പോയപ്പോൾ, അദ്ദേഹത്തിന്റെ ഇടത്തെ കാലിന് മോശമായ രീതിയിൽ പരിക്കേറ്റിരുന്നു. കാലിനെ സംരക്ഷിക്കാൻ കഴിയില്ല എന്നതിനാൽ ഡോക്ടർമാർക്ക്, കുടുംബത്തിന്റെ സമ്മതത്തോടെ, മുട്ട് വരെ മുറിച്ച് കളയേണ്ടി വന്നു. ഇത് നടന്ന ഫെബ്രുവരി 4, രവിക്കും കുടുംബത്തിനും വളരെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നു. ജീവിതം ഒരിക്കലും മുൻപത്തെ പോലെ ആകില്ല എന്ന് വിശ്വസിക്കാൻ രവിക്ക് പ്രയാസമായിരുന്നു. ഓരോ നീക്കത്തിനും മറ്റാരുടെയെങ്കിലും പിന്തുണ വേണ്ടി വരും.
ഈ പ്രയാസമേറിയ സമയത്ത്, കൃത്രിമ കാൽ നൽകുന്ന ഉദയ്‌പൂരിലെ Narayan Seva Sansthan നെ കുറിച്ച് രവി സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞു. ഒട്ടും മടിക്കാതെ, അദ്ദേഹം സ്ഥാപനവുമായി ബന്ധപ്പെട്ടു. Narayan Seva Sansthan ൽ എത്തിയ ശേഷം, അദ്ദേഹത്തിന്റെ കൃത്രിമ കാൽ പിടിപ്പിച്ചു എന്ന് മാത്രമല്ല, നടക്കാനും നീങ്ങാനുമുള്ള പരിശീലനവും ലഭിച്ചു.
നടക്കാൻ തുടങ്ങിയെന്ന് മാത്രമല്ല, വീട്ടിൽ നിന്ന് സമ്പാദിക്കാൻ വേണ്ടി ചില ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചു. Sansthan നടത്തുന്ന നൈപുണ്യ വികസന കേന്ദ്രത്തിൽ അദ്ദേഹം മൂന്ന് മാസത്തെ സൗജന്യ മൊബൈൽ റിപ്പയർ കോഴ്‌സിന് ചേർന്നു, അത് അദ്ദേഹത്തിന് സാങ്കേതികമായ അറിവ് നൽകുക മാത്രമല്ല, ആത്മവിശ്വാസവും വർധിപ്പിച്ചു.
പരിശീലനം പൂർത്തിയാക്കിയ ശേഷം, പുതിയ ഊർജവുമായി ജീവിതം ആദ്യം മുതൽ തുടങ്ങാൻ രവി തീരുമാനിച്ചു. അദ്ദേഹം പറയുന്നു, “ഇപ്പോൾ എനിക്ക് പുതിയൊരു വ്യക്തിത്വവും പുതിയ ജോലിയും ഉണ്ടാകും.” ആത്മവിശ്വാസവും പ്രതീക്ഷയും കൊണ്ട് നിറഞ്ഞ ഈ വാക്കുകളിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ വേണ്ട നിശ്ചയദാർഢ്യം വ്യക്തമായി കാണാം.